2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

അനുഭവം,ഓര്‍മകളിലൂടെ

ന്നെകുറിച്ച് ഞാനെന്തു പറയാന്‍.പിന്നെ ആര് പറയാനാ...ആരെങ്കിലും എന്തെങ്കിലും  പറഞ്ഞാല്‍ അത് പൂര്‍ണമായും എന്നെകുറിച്ചാവുമോ?
 വര്‍ഷങ്ങള്‍ക്കു മുമ്പ്‌,1977 ജനുവരി 7 നു കാരത്തൂര്‍ എന്ന അന്നത്തെ ഒരു കൊച്ചു  ഗ്രാമത്തില്‍, പാതി ഓലയും പാതി ഓടും മേഞ്ഞ, സൂര്യ പ്രകാശം കടന്നു ചെല്ലാന്‍ മടിക്കുന്ന ഒരു ഇരുണ്ട മുറിയില്‍ ഒരു മരകട്ടിലില്‍ ജനനം.കളിച്ചും ചിരിച്ചും,മണ്ണപ്പം ചുട്ടു നടക്കുന്നതിനടിനിടയില്‍ കാരത്തൂര്‍ വിദ്യാ പീഠം എല്‍ പി സ്കൂളില്‍ പ്രാഥമിക പഠനം.
തുടര്‍ന്ന് തിരുന്നാവായ നവാമുകുന്ദ ഹൈസ്കൂളില്‍ നിന്നും പത്താം തരം ഒന്നാം ക്ലാസ്സോടെ പരാജയപ്പെട്ടു.പരാജയം വിജയത്തിന്‍റെ ചവിട്ടു പടിയാണെന്നു ആരോ പറഞ്ഞത് ഓരോ പരാജയത്തിലും ഇന്നും  എനിക്കാശ്വാസം തന്നു കൊണ്ടിരിക്കുന്നു.
 പത്താം തരം തോറ്റപ്പോള്‍ ഇനി ഇവനെ വല്ല പണിക്കും പറഞ്ഞയക്കാം എന്ന ചേട്ടന്‍റെ അഭിപ്രായത്തോട് ഉപ്പ യോജിച്ചില്ല.മദ്രസാ അദ്ധ്യാപനം നടത്തികിട്ടുന്ന തുച്ചമായ വരുമാനത്തില്‍ നിന്നും വീണ്ടും എന്നെ പഠിപ്പിക്കാന്‍ ആ വലിയ മഹാന്‍ തീരുമാനിച്ചു.അങ്ങിനെ ബി പി അങ്ങാടി വിസ്ഡം കോളേജില്‍ ഒരു ജൂണ്‍ മാസത്തില്‍ രണ്ടാം വര്‍ഷ പത്താം തരത്തിന്നു ഞാന്‍ ചേര്‍ന്നു.പിന്നീടങ്ങോട്ട് എല്ലാദിവസവും മിനിമം മൂന്നു അടിവീതം എനിക്ക് ക്ലാസ്സില്‍ നിന്നും കിട്ടുമായിരുന്നു.
അവിടെ നിന്നും ഇന്ഗ്ലീഷ്‌ കൂട്ടി എഴുതാനും വായിക്കാനും,രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിക്കാനും ഹരിക്കാനും,(കൂട്ടാനും കിഴിക്കാനും രണ്ടാം തരത്തില്‍ നിന്നും  പഠിച്ചത് ഭാഗ്യം)പിന്നെ ഒന്നുമുതല്‍ പത്തുവരെയുള്ള ഗുണന പട്ടികയും,ആംഗറില്‍ തൂക്കിയിട്ട വസ്ത്രങ്ങള്‍ പോലെ ഒരു നേര്‍ രേഖക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന ഹിന്ദി അക്ഷരമാലയും ഹൃദ്യസ്ഥമാക്കി.
അന്നൊക്കെ ഉച്ച ഭക്ഷണം,വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു ചാക്കുനൂലുകൊണ്ട് കെട്ടി ക്ലാസ്സില്‍ പോകുന്നതിനു മുമ്പേ ഉമ്മ തയാറാക്കി തരുമായിരുന്നു.പിന്നീടാപരിപാടി നിറുത്തി.ഒരു ചായ കടയിലായിരുന്നുഉച്ച ഭക്ഷണം.രണ്ടു രൂപ കൊടുത്താല്‍ രണ്ടു ഉണ്ട പൊരികിട്ടും.ഫ്രീ യായി ഒരു ഗ്ലാസ്‌  പച്ചവെള്ളവും.ഇതിന്നുള്ള രൂപ പല തരികടയും പറഞ്ഞു ഒപ്പിക്കലാണ് മിക്കവാറും പതിവ്‌.രണ്ടുവര കോപ്പിയുടെ പേരിലും എന്തിനതികം, ടൈംടേബിളിന്റെ പേര് പറഞ്ഞുപോലും കാശ് വീട്ടില്‍ നിന്നും ഒപ്പിച്ചിരുന്നു.ഒരു രക്ഷയും ഇല്ലങ്കില്‍ വീട്ടിലെ പഴയ പ്ലാസ്റ്റിക്‌,അലുമിനീയം,അരീഷ്ട്ടകുപ്പികള്‍,തുടങ്ങിയവ പെറുക്കി കൂട്ടി (കൂട്ടത്തില്‍ പുട്ടും കുറ്റിയും)വിറ്റും കാശുണ്ടാക്കുമായിരുന്നു.
 ഒരു ദിവസം ഉപ്പയും ഉമ്മയും കൂടി കണ്ണു ഡോക്ട്ടറെ കാണാന്‍ കോഴിക്കോട്ടേക്ക് പോവുമ്പോള്‍ എന്നെയും കൂടെ കൂട്ടി.തിരിച്ചു വരുമ്പോള്‍,ഇവിടെയടുത്തു,
കൊപ്പത്തൊരു മൊയ്‌ലിയാരുണ്ട്,...അറിയപ്പെടുന്ന ഉസ്താദാ....നമുക്കൊന്ന് അവിടം വരെ പോയാലോ??ഉമ്മ ചോദിച്ചു.
ഉപ്പ സമ്മതം മൂളി.അങ്ങിനെ ഞങ്ങള്‍ മൂവരും കൂടി അവിടെ,ഉസ്ഥാതിന്റെ വീട്ടില്‍ ഞങ്ങളുടെ ഊഴം കാത്തു നിന്നു.അവസാനം 'മൂപ്പരെ'കണ്ടു. ഉമ്മയും ഉപ്പയും ദു:ആ ചെയ്യാനും പറഞ്ഞു.പിന്നെ ഉപ്പ എന്റെ തോളില്‍ കൈവെച്ചു "ഇതെന്റെ എളെ മോനാ..,ഇവന്‍ ഇക്കൊല്ലം പത്തിലാ....ങ്ങള് ഓന്‍ ജെയ്ക്കാന്‍ മേണ്ടി ദോര്ക്കണം".ഉസ്താദ്‌ താടി തടവിക്കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.
ന്താ....ന്‍റെ പേര്?
മജീദ്‌ !
അബ്ദുല്‍ മജീദെന്നു പര്‍ണട്ടാ...
ഉം.
പിന്നെ എന്റെ തലയില്‍ കൈവെച്ചു.ഉസ്ഥാതിന്റെ ചുണ്ടുകള്‍ എന്തോ-മന്ത്രിക്കുന്നുണ്ടായിരുന്നു.തലയില്‍ ശക്തിയില്‍ മൂന്നു വട്ടം കാറ്റടിച്ചപ്പോള്‍ ഞാന്‍ കണ്ണുകള്‍ തുറന്നു.മന്തിച്ചു ഊതിയതാണെത്രെ...പിന്നെ...,ജ്ജ് എന്നും രാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞാല്‍ 3 യാസീനും,ഒരു ഇന്നാ അന്‍സല്‍നയും ഒതിക്കോ..ഇന്‍ഷാഅല്ലാഹ് ജയിചോളും... ട്ടാ...പോയ്ക്കോളീം.....ചുരുട്ടി കൊടുത്ത പത്തു രൂപ നിവര്‍ത്തി നോക്കാതെ നേരെ കീശയിലേക്ക്‌.........
അങ്ങിനെ പരീക്ഷയടുത്തു.ഇന്നത്തെപോലെയല്ലായിരുന്നു അന്നൊക്കെ പരീക്ഷ.ഒരു തിങ്കളില്‍ തുടങ്ങി യാല്‍ ശനിയില്‍ അവസാനിക്കുമ്പോള്‍ 12 പേപ്പറും കലാസ്.ദിവസം രണ്ടണ്ണം വീതം.ഇന്നോ??
ദിവസം ഒന്ന്,പിന്നെ രണ്ടാഴ്ച ലീവ്.പഠിക്കാന്‍ സമയം ധാരാളം.എന്നിട്ടും ഇന്നത്തെ തലമുറകള്‍ ??????????കഷ്ട്ടം തന്നെ.
പരീക്ഷക്ക്‌ ഫീസടച്ചതുമുതല്‍ ഒരു തരം പേടി.പരിക്ഷയുടെ ദിവസങ്ങള്‍ അടുക്കാറായപ്പോള്‍ വെറുതെ തൂറാന്‍ മുട്ടുന്ന പോലെ ഒരു തോന്നല്‍!!എന്നും മഗരിബ് നിസ്കാര ശേഷം ഞാന്‍ പുസ്തങ്ങള്‍ ഓരോന്നായി പഠിക്കാന്‍ തുടങ്ങി.കണ്ണുകളില്‍ വിക്സ്‌ പുരട്ടിയും,ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ ഇറക്കി വെച്ചും ഉറക്കത്തെ ഞാന്‍ പ്രതിരോധിച്ചു 1987 ലെ മഹത്തായ വിപ്ലവം കാണാതെ പഠിച്ചു.
കാലത്ത് നിസ്കാരം കഴിഞ്ഞു,ഉസ്താദിന്റെ നിര്‍ദേശവും പാലിച്ചു,കുളിച്ചു കുട്ടപ്പനായി ഹാള്‍ ടിക്കെറ്റുമായി പരീക്ഷാഹാളിലേക്ക് വെച്ചെഴുതാന്‍ ഒരു പഴയ പത്രവുമായി പുറപ്പെട്ടു.എന്റെ രെജിസ്റ്റര്‍ നമ്പര്‍ കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല.എട്ടാം ക്ലാസിലെ മന്‍സൂറിന്റെ ബെഞ്ചിലായിരുന്നു എന്റെ 6 ദിവസത്തെ 12നേരത്തെ ഇരിപ്പിടം.
ഒന്നാം മണി മുഴങ്ങി.എല്ലാവരും പുസ്തകങ്ങള്‍ ക്ലാസ്മുറിയുടെ പുറത്തു വെക്കാന്‍ ടീച്ചര്‍ നിര്‍ദേശിച്ചു...രണ്ടാം മണിയും മുഴങ്ങി ചോദ്യ പേപ്പര്‍ കിട്ടി.അറബിക്കായിരുന്നു ആദ്യ വിഷയം.1മുതല്‍ 10 വരെ ഉത്തരം വളരെ എളുപ്പമായിരുന്നു.........പിന്നെ ഒന്നും നോക്കിയില്ല. വെച്ചങ്ങു കീറി.ഓരോ ഉത്തര കടലാസിന്നും വേണ്ടി എഴുനേറ്റു നില്‍ക്കുമ്പോള്‍ കൂട്ടുകാരെല്ലാം പന്തം കണ്ട പെരിച്ചാഴിയെ പോലെ അന്തം വിട്ടു നോക്കി.അഞ്ചെണ്ണം എഴുതി തീര്‍ന്നു.ആറാമത്തെ പെപ്പറിന്നു ഏഴുനേറ്റ് നിന്നു,പേപ്പര്‍ കിട്ടി.പിന്നെ ടീച്ചറുടെ ശ്രദ്ധ എന്നില്‍ മാത്രം ഒതുങ്ങി നിന്നു.ഇവന്‍ കൊപ്പിയടിക്കുന്നുണ്ടോ?.ഇടയ്ക്കിടയ്ക്ക് ഇടം കണ്ണിട്ടു ടീച്ചര്‍ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.ഇത് മറ്റു കുട്ടികള്‍ മുതലെടുത്തു.അവരുടെ പോക്കറ്റുകളില്‍ നിന്നും തുണ്ടുകള്‍ ഘോഷയാത്രയായി പുറത്തേക്കു വന്നുകൊണ്ടേയിരുന്നു.
ശാരദ ടീച്ചര്‍ക്കെന്തു യാസീന്‍?,ഏതു ഇന്നാ അന്‍സല്‍നാ?എല്ലാം ഞാന്‍ പേപ്പറില്‍ പകര്‍ത്തി.
പരീക്ഷ കഴിഞ്ഞതില്‍ പിന്നെ കളിയുടെ പൂരമായിരുന്നു.ചട്ടി പന്തും,പട്ടം പറപ്പിക്കലും ,മുല്ല പള്ളി കുളത്തില്‍ തലകുത്തി മറിഞ്ഞതും,ആലഞ്ചേരി പുഴയില്‍ തോര്‍ത്ത്‌ മുണ്ടിന്റെ മുകളി മണല്‍ വാരിയിട്ടു കൂട്ടുകാരുമായി പരല്‍ മീന്‍ പിടിച്ചതും,....... ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു.
 മാര്‍ച്ച് ഒന്ന് മുതല്‍ റിസള്‍ട്ടിന്നു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓരോ ദിവസവും ചോദ്യ പേപ്പറുകളെടുത്തു ഞാന്‍ എഴുതിയ ഉത്തരതിന്നു പാതി മാര്‍ക്ക് വെച്ചു കൂട്ടി കിഴിക്കുമ്പോഴെല്ലാം 240 നു  മുകളില്‍ വരും.
അവസാനം റിസല്‍ട്ട് വന്നു,തൊട്ടടുത്ത വീട്ടിലെ പത്രത്തില്‍ എന്റെ നമ്പര്‍ ഞാന്‍ കണ്ടു,ഞാന്‍ ജയിച്ചു.ഉമ്മയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ "നേര്‍ച്ചക്കാരേ ഭാഗ്യംകൊണ്ട്‌ ന്‍റെ കുട്ടി ജയ്ച്ചു .അതും തന്നെ സെക്കെന്റ്റ്‌ ക്ലാസോടെ .
അന്നൊക്കെ എല്ലാ ദിവസവും ഞാനും കൂട്ടരും കൂടി ബാപ്പുക്കാക്കാന്റെ വീട്ടില്‍ ടി വി കാണാന്‍ പോകല്‍ പതിവായിരുന്നു.എന്റെ വീടിന്റെ പരിസരത്ത് ആകെ ടി വി യുള്ള വീട് അതായിരുന്നു.ആദ്യമൊക്കെ അവര്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചു ഇരുത്തുമായിരുന്നു.പിന്നെ അതു നിറുത്തി.കാരണം ,ഒരു ദിവസം ലത്തീഫ്(മാനു) 
(ബഡായിക്കാരന്‍ ബ്ലോഗര്‍)
ചാണകം  ചവിട്ടിയിട്ടു കാല്‍  കഴുകാതെ അകത്തു കയറി ഇരുന്നതില്‍ പിന്നെ ആരെയും അകത്തു കയറ്റാറില്ല.പിന്നെ ഗ്രില്‍സ്സില്‍ തൂങ്ങിയായിരുന്നു ടി വി കാണല്‍.വലുപ്പം കൂടിയര്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട്‌ എനിക്കൊന്നും കാണാന്‍ പറ്റൂല.ഇടയ്ക്കു പരസ്യം വരുമ്പോള്‍ ഈ മൂപ്പന്‍ മാര്‍ ബീഡി വലിക്കാന്‍ വലിയും.അപ്പൊള്‍ ഞങ്ങള്‍ മുന്നില്‍ കയറും.
സമയം രാത്രി 8:30.പെട്ടൊന്നൊരു ഇരുട്ട് കണ്ണില്‍ കയറി.പവര്‍ കട്ട്!!രണ്ടു മിനുറ്റ് നേരത്തേക്ക്‌ ഒന്നും കാണാന്‍ പറ്റുന്നില്ല...ഇനി കരണ്ട് വരണമെങ്കില്‍  09:00 ആവണം.നേരെത്തെ കൂടണഞ്ഞില്ലങ്കില്‍ വീട്ടില്‍ നിന്നും കുണ്ടിക്ക് നല്ല പെട കിട്ടും.നേരെ വീട്ടിലെക്ക് പുറപ്പെട്ടു.കൂടെ പേടിക്കെന്ന പോലെ കമാലും.(ഇവനാണവന്‍ )
(ഈ പന്നിക്ക് ഭയങ്കര ഗമയാ)
 കോലായില്‍ വെള്ള തുണിയും ബനിയനും ധരിച്ചു മര കസേരയില്‍ ഉപ്പ.തൊട്ടപ്പുറത്ത് താഴത്തു പായയില്‍ ഇരുന്നു  ഉണക്ക തേങ്ങ(കൊപ്ര)പൂണ്ടു കൊണ്ടിരിക്കുന്ന ഉമ്മ.ഒരു മൂലയിലായി ഏട്ടന്‍ വലിയ  കോളറുള്ള ഷര്‍ട്ടും പിരടി വരെ നീട്ടി വളര്‍ത്തിയ മുടിയുമായി,ജഡ്ജിയെ പോലെ നില്‍ക്കുന്നു.ഉപ്പയുടെ അരയിലൊരു പച്ച അരപ്പട്ട ഉണ്ടായിരുന്നോ??ഓര്‍മ വരുന്നില്ല .ഞാനിതൊന്നും വക വെക്കാതെ നേരെ അകത്തേക്ക് കയറി.കമാലിന്റെ'ബഷീറിന്റെ ബാല്യ കാല സഖി എന്റെയടുത്തായിരുന്നു.അവന്‍ വെളിയില്‍ കാത്തു നില്‍ക്കുന്നു.പുസ്തകമെടുത്ത് അരയില്‍ തിരുകി പുറത്തേക്കു കടക്കുമ്പോള്‍ ''ഡാ ശൈത്വാനെ  അന്റെ തെണ്ടല്‍ ഇപ്പോളും കഴിഞ്ഞില്ലേ''എന്നാ ഉപ്പയുടെ ചോദ്യത്തിന്നു "ദാ "വരുന്നുയെന്നും പറഞ്ഞു പുറത്തേക്കു പോയി പുസ്തകം അവനെ ഏല്പിച്ചു.അതിനൊരു നേരിയ ചൂടുണ്ടായിരുന്നോ ?അതോ എന്റെ ശരീരം പനിക്കുന്നുണ്ടായിരുന്നോ?.തിരുച്ചു വന്നപ്പോള്‍ ഭയങ്കര ചര്‍ച്ച,എന്നെ ഇനി എവിടെ ചേര്‍ക്കണം എന്നായിരുന്നു വിഷയം.ചേട്ടന്‍ പറഞ്ഞു ഇവനെ വല്ല കൈതൊഴില്‍ കോഴ്സിന്നും ചേര്‍ക്കുന്നതാണ് നല്ലത് .ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞാല്‍ തന്നെ ഒരു ജോലിക്ക് ലക്ഷങ്ങള്‍ കൊടുക്കണം.അങ്ങിനെ അവന്റെ നിര്‍ബന്ധപ്രകാരം''റേഡിയോ തോറാപ്പിക്കല്‍''കോഴ്സിന്നു എന്നെ ചേര്‍ത്ത്.എനിക്കാണെങ്കില്‍ തീരെ താല്‍പര്യമില്ലാത്ത  വിഷയം.ഈ കണ്ടന്‍സറും കപ്പാസിട്ടരും കാണുമ്പോള്‍ തന്നെ ഒരു മാതിരി കടല്‍ വെള്ളത്തില്‍ കുളിച്ചപോലെ മേലാകെ ഒരു തരം ചൊറിച്ചിലാണെ.
  ഏതായാലും പത്താം തരാം പാസായതല്ലേ....തുടര്‍ പഠനത്തിനു പോവതെയിരുന്നാല്‍ ആളുകള്‍ക്കെങ്ങിനെ അറിയും ഞാന്‍ ജെയിച്ചു എന്ന്.എന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും എവിടെയെങ്കിലും കറങ്ങി തിരിഞ്ഞു വീട്ടില്‍ ഉച്ചയൂണിന്നു തിരിച്ചെത്തും .ആറു മാസം വരെ ആ പ്രക്രിയ തുടര്‍ന്ന്.അവസാനം ആ പരിപാടി നിറുത്തി.പിന്നീട് വയറിംഗ്,പെയ്ന്റിംഗ്,എന്തിനധികം പറയുന്നു റോഡു പണിക്കുവരെ പോയി വട്ട ചിലവിന്നുള്ള കാഷ്‌ ഒപ്പിച്ചു.
     പിന്നീട് തുടര്‍ന്ന് പഠിക്കണം എന്ന മോഹവുമായി പിതാവിനെ സമീപിച്ചു.അവര്‍ നിരുല്‍സാഹപെടുതിയില്ല .അങ്ങിനെ പി ഡി സി, ആര്‍ട്സ്‌ കൊളെജിലും കോ ഓപ്പരെറ്റിവിലും  ആയി പൂര്‍ത്തികരിച്ചു ,ഡിഗ്രീ വിശ്വഭാരതിയിലും .ഡിഗ്രീ രണ്ടാം വര്‍ഷം  പകുതിയായപ്പോള്‍ എന്റെ പങ്കാളിയായി ഒരാളെകൂടി ,വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ കൂടെ കൂട്ടി.താമസിയാതെ അവള്‍ക്കു കളിപ്പിക്കാന്‍,കുളിപ്പിച്ച്,കുഞ്ഞി ഉടുപ്പണിയിച്ചു കൊഞ്ചിക്കാന്‍ ഒരു കുഞ്ഞി വാവയെ സമ്മാനിച്ചു.പിന്നീടങ്ങോട്ട് സ്വാതന്ത്രിയം നഷ്ട്ടപെട്ടു കൂട്ടിലടക്കപെട്ട പക്ഷിയെ പോലെയായി.കടവും കടപ്പാടുകളും നിറഞ്ഞു .
കടപ്പാടും കഷ്ട്ടപാടും മൂലം പഠനം തുടരണോ വേണ്ടയോ എന്നമട്ടില്‍ ,പര്‍ട്ട് ടൈം ജോലിയുമായി പഠനം പൂര്‍ത്തികരിച്ചു  .പിന്നെ ട്യൂട്ടോറിയല്‍ അദ്ധ്യാപകന്‍ ,കംപുട്ടെര്‍ പെയ്ന്റ് മിക്സര്‍,സൈല്‍സ് റപ്പ്,...പല ജോലികളും ചെയ്തു.പിന്നീടെപ്പോഴോ മ്മളെ ഗള്‍ഫില്‍ എത്തി പെട്ട്,അതും ഒരു സര്‍വീസ്‌ സ്റേഷനില്‍ കാര്‍ പോളിഷ്മാന്‍ ആയി.പൊള്ളുന്ന വെയിലിനെ വകവെക്കാതെ ജീവിക്കാന്‍ വേണ്ടി,അതിലുപരി മറ്റുള്ളവരെ ജീവിപ്പിക്കാന്‍ വേണ്ടി  ഒരു മൂന്നു വര്ഷം അങ്ങിനെ ഒരു വേഷം കെട്ടേണ്ടി വന്നു.
ഇപ്പോള്‍ റാസല്‍ ഖൈമയിലെ അറിയപ്പെടുന്ന ഒരു കമ്പനിയില്‍ അസിസ്റ്റെന്‍റ് ലാബ്‌ ടെക്നീഷ്യന്‍ ആയി ജോലി ചെയ്തു വരുന്നു.നാളത്തെ കാര്യം??..ദൈവത്തിനു മാത്രം അറിയാം.
(നൊന്തു പെറ്റ ഉമ്മയും ,പോറ്റിവളര്‍ത്തിയ  ഉപ്പയും.ഒരു പഴയ ചിത്രം)
"ഇന്ന് തീര്‍കേണ്ട കാര്യങ്ങള്‍ ഇന്ന് തീര്‍ക്കുക,നാളത്തേക്ക് വേണ്ടി മാറ്റിവെക്കരുത്.നാളത്തെ അവസ്ഥ നമുക്കാര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലയെന്നു" ഉപ്പ എന്നോട് എപ്പോഴും പറഞ്ഞിരുന്നത് ഇവിടെ ഞാന്‍ സ്മരിക്കുന്നു.
സ്കൂള്‍ വിട്ടു മഴനനഞ്ഞ് വീട്ടിലെത്തുമ്പോള്‍ "ജല്‍ദോസീംപനീം പുടിക്കൊല്ലോ ബദ്രീങ്ങളെ  "എന്നും പറഞ്ഞു കര്‍പൂരാദിതൈലത്തിന്റെ മണമുള്ള കരിമ്പനടിച്ച ഒരുതരം തവിട്ടു നിറമുള്ള തോര്‍ത്തു കൊണ്ടു  തലതോര്‍ത്തി തന്നിരുന്ന ആ എന്റെ പോന്നുംമയും,എന്നും മദ്രസ്സയില്‍ പോകുംമുമ്പ് ചായകടയില്‍ നിന്നും പുട്ട് പൊതിഞ്ഞു കൊണ്ടുവന്നു തീറ്റിപിച്ച  ഉപ്പയും ഇന്നെന്നെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങളെ ആയോള്ളൂ.ദൈവം അവരുടെ പാരത്രിക ജീവിതം സൌക്യത്തില്‍ ആകട്ടെ എന്ന പ്രാര്‍ഥനയോടെ കൊച്ചനുഭവങ്ങള്‍ക്ക് വിരാമാമാമിടുന്നു.


2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

സുകുമാരന്‍ ചിരിക്കുന്നു

പയോഗ ശൂന്യമായി നമ്മള്‍ വലിച്ചെറിയുന്ന പഴയ ന്യൂസ്‌ പേപ്പറുകളും മാസികകളും കാര്‍ഡ്‌ ബോര്‍ഡുകളും  പെറുക്കി കൂട്ടി ഒരു ജീവിതത്തിന്റെ മേല്‍കൂര പണിയുകയാണിവിടെ ദുബായില്‍ സുകുമാരന്‍.

  കത്തികയറുന്ന വേനല്‍ ചൂടില്‍ ഒരു തണല്‍ത്തേടി എല്ലാവരും പായുമ്പോള്‍ സുകുമാരന്‍ പൊരിയുന്ന വെയിലിനെ വകവെക്കാതെ ചപ്പു ചവറുകള്‍ തള്ളുന്ന വലിയ ഇരുമ്പ്‌ വീപ്പകളിലെക്ക് മുഖം കുമ്പിട്ട് ചീഞ്ഞു നാറുന്ന ഗന്ധം ഒരു സുഗന്ധം പോലെ ഏറ്റുവാങ്ങി പേപ്പറുകളും കാര്‍ഡ്‌ ബോര്‍ഡുകളും ശേഖരിക്കുകയാണ്.ഗള്‍ഫ്‌ ജീവിതത്തിന്റെ പച്ചയായ ഒരു മുഖം.പുറത്തെ വേനലിനേക്കാള്‍ എത്രയോ വലുതായിരിക്കണം അയാളുടെ ഉള്ളിലെ തീ.
രണ്ടു വര്‍ഷം മുമ്പാണ് സുകുമാരന്‍ യു,,ഇയില്‍ എത്തിയത്.നാട്ടില്‍  നില്‍ക്കുമ്പോള്‍ ഏതൊരാളിന്റെയും സ്വപ്നമാണ് ഗള്‍ഫ്‌.അതില്‍ നിന്ന് വിത്യസ്ഥമല്ലായിരുന്നു  സുകുമാരന്റെയും.ഗള്‍ഫിലേക്ക്‌ വരാനുള്ള ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സുകുമാരനില്‍ ഒരു തേന്‍മഴയായി ഏജന്റ് നിറഞ്ഞു ,പറഞ്ഞു .

   സുകുമാരാ .....വല്യ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനീല് നിനക്ക് പണിയായിട്ടുണ്ട്.പക്ഷേ ങ്കി അന്‍പതിനായിരം ഉറുപ്പിക കൊടുക്കണം.കൊടുത്താലെന്താ....?മാസാമാസം പതിനയ്യായിരംഉറുപ്പിക ശമ്പളം കിട്ടും.പിന്നെ താമസ സൗകര്യവും.ഇവിടെ ഒരു ഡാക്കിട്ടര്‍ക്ക് കിട്ടില്ല പത്തായിരം ഉറുപ്പിക.നിന്റെ ഭാഗ്യം.എങ്ങിനേലും നീ ഉറുപ്പിക ഉണ്ടാക്ക്.

  അധ്വാനിക്കാന്‍ സുകുമാരന്‍ തയ്യാര്‍.കുടുംബം  ഒന്ന് പച്ചപിടിപ്പിക്കണം.എജെന്റിന്റെ വാക്ചാതുരിക്ക് മുമ്പില്‍ സുകുമാരന്റെ രാവുകള്‍ എല്ലാം സ്വപ്നം നിറഞ്ഞതായിരുന്നു പിന്നീട്.കുടുംബത്തിന്‍റെ പ്രമാണം പണയം വെച്ച് കിട്ടിയ പണം.പിന്നെ ഭാര്യയുടെ കയ്യിലേയും കാതിലേയും സ്വര്‍ണ്ണം ഊരിയിട്ടും ത്രാസിന്റെ തട്ട് വിസയുടെ വിലക്കുമുമ്പില്‍ പൊന്തി നിന്നു.അവസാനം തോരാത്ത മിഴികളോടെ ഭാര്യയുടെ കെട്ടുതാലിയും ആ ത്രാസില്‍ തൂങ്ങി താഴ്ന്നു.
  അടുത്ത ലീവിന് വരുമ്പോള്‍ കൈ നിറയെ പണവും ഭാര്യയുടെ മെയ്യുനിറയെ പൊന്നും സ്വപ്നം കണ്ടുകൊണ്ട് സുകുമാരന്‍ ദുബായിലേക്ക് ഫ്ലൈറ്റുകയറി.പുറത്തിറങ്ങിയപ്പോള്‍ "ഏജന്റിന്റെ ആളാ....."എന്ന് പറഞ്ഞു സുകുമാരന്റെ പാസ്പോര്‍ട്ട് ഒരാള്‍ വാങ്ങി കൊണ്ട്പോയി.സ്വപ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എത്രയോ അകലെയായിരുന്നു അയാളുടെ സ്വപ്ന ഭൂമി !!കൂറ്റന്‍ കെട്ടിടങ്ങളും നിരയോപ്പിച്ചു നീങ്ങുന്ന വാഹനങ്ങളും _സുകുമാരന്റെ സ്വപ്‌നങ്ങള്‍ ഹരിതാഭമായി.സ്വര്‍ണ്ണ വര്‍ണത്തേരില്‍ വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ ഒരു പക്ഷിയെപ്പോലെ സുകുമാരന്‍...നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത സുകുമാരന്റെ കാതിനെ പൊള്ളിച്ചു.

                   -താന്‍ വന്ന വിസയുടെ പേരില്‍ ഒരു കമ്പനി ഇല്ല-!!!

 ഏജന്റിന്റെ കളിതട്ടിലെ ഒരു കള്ള ചീട്ടായിരുന്നു സുകുമാരന്റെ വിസ.തുടര്‍ന്നുള്ള ദിവസങ്ങള്‍ ദുബായിലെ ഏജന്റിനെ തേടിയുള്ളതായിരുന്നു.എയര്‍പോര്‍ട്ടില്‍ വെച്ച് പാസ്പോര്‍ട്ട് വാങ്ങിപ്പോയ മുഖം പലയിടത്തും തിരഞ്ഞു.പക്ഷേ..എവിടെയും അപരിചിത മുഘങ്ങള്‍.അറിയാത്ത ഭാഷ.ആഹാരം കഴിക്കാന്‍ പോലും പണമില്ല.വിശന്നു വളഞ്ഞപ്പോള്‍ എവിടെയോ തലചുറ്റിവീണു.
  മരുഭൂമിയില്‍ കൈ നിറയെ സഹായവും സ്നേഹവുമായി ഖാദിര്‍ക്ക.ഉള്ളതില്‍ പങ്കും തലചായ്ക്കാന്‍ ഇടവും കൊടുത്തു ആ സഹോദര തുല്യന്‍.തന്റെയുള്ളിലെ വേദനയെക്കാളുംനൊമ്പരം പേറുന്ന മനസ്സുമായി ഖാദറിക്ക.പക്ഷേ,ഒരിക്കലും സ്വന്തം ദു:ഖത്തിനു മേല്‍ പ്രയാസങ്ങളുടെ ഭാരം ഇറക്കിവെച്ച് ആശ്വാസം നേടാന്‍ ഖാദര്‍ക്ക തയ്യാറായില്ല.പുകയുന്ന രണ്ട്‌ ഉമിത്തീ ചീട്ടായി ഖാദറിക്കയും സുകുമാരനും രാവിനെ പകലാക്കി കഴിഞ്ഞു .
  ഒരു ദിവസം റൂമിലെ ചവറുകള്‍ കളയാന്‍ കുപ്പതൊട്ടിയുടെ അരികിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരന്യദേശക്കാരന്‍.അയാള്‍ പേപ്പറുകളും കാര്‍ഡുബോര്‍ഡുകളും ശേഖരിക്കുകയാണ്.സുകുമാരന്റെ മനസ്സില്‍ ഒരു മിന്നലാട്ടം.പാസ്പോര്‍ട്ടുപോലും കൈവശമില്ലാതവന്നു ഇതിലും നല്ലൊരു പണി കിട്ടില്ല.എന്തുകൊണ്ട് എനിക്കും ഇങ്ങിനെയൊരു തൊഴില്‍ ചെയ്തു കൂടാ??
  പിറ്റേന്ന് പുലര്‍ചാക്ക് ഒരു വലിയ ജോലിക്കുപോവുന്ന തയ്യാറെടുപ്പോടെ മുറിയില്‍നിന്ന് സുകുമാരന്‍ അകലെ തന്നെ ക്കാതിരിക്കുന്ന കുപ്പത്തൊട്ടി തേടി യാത്രയായി.
   ഇപ്പൊ മനസ്സില്‍ എന്താന്നില്ലാത്ത ഒരു സന്തോഷംണ്ട്.സുകുമാരന്‍ പറയുന്നു.ജോലിയില്‍ നിന്ന് അല്‍പ്പം കാശ് മിച്ചം വെച്ച് ഒരു സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞു.പിന്നെ...വല്ലതെല്ലേലും എല്ലാ മാസവും ഒരു ചെറിയ തുക വീട്ടിലേക്കും അയക്കാന്‍ കഴിയുന്നു.പേപ്പറിന്നും കാര്‍ഡ്‌ ബോര്‍ഡിന്നും കിലോക്ക് 150 ഫില്‍സ്‌ കിട്ടും.പുലര്‍വെട്ടം വീഴും മുമ്പേ ഇറങ്ങണം.നേരം ഇരുളും വരെ പെര്‍ക്കും.പത്തോ പതിനെട്ടോ കിലോ കിട്ടും.ചില ദെവസം അതും ഇല്ല.എങ്കിലും പറയാം,എവിടേലും റൂം വെക്കേറ്റ് ചെയ്‌താല്‍ അന്ന് ഞങ്ങള്‍ക്ക് ചാകരയാ......ചാകര. എന്നാ...ഞാന്‍ പോട്ടെ.ഇവിടെ നിന്നാല്‍ പറ്റില്ല.ഈ കച്ചോടത്തിലും കിടമത്സരം ആയിപ്പോയി.വൈകിയാല്‍ പിന്നെ നമ്മെ കാത്തിരിക്കുന്ന കടലാസ് വല്ലവനും കൊണ്ടുപോവും.അപ്പൊ...പിന്നെ കാണാം...........
  ഇത്രയും പറഞ്ഞു നിറയെ ചിരിച്ച് ഉള്ളില്‍ കരഞ്ഞു കൊണ്ട് ധൃതിയില്‍ സൈക്കളിന്റെ സ്റ്റാന്‍റ് തട്ടി എങ്ങോ കിടക്കുന്ന കടലാസും തേടി സുകുമാരന്‍ യാത്രയായി..
                                        പ്രിയമുള്ളവരേ...പ്രിയമുള്ളവര്‍ നാട്ടിലെത്തുമ്പോള്‍ പെര്‍ഫ്യുമും വിലയേറിയ വസ്ത്രങ്ങളുമായി തിളങ്ങുന്ന നിങ്ങള്‍ക്കിടയിലെ ആ ഗള്‍ഫുകാരിലൊരാളായി ഓര്‍ക്കുക;ഈ പാവം സുകുമാരനും ഉണ്ട്.കാര്‍ഡ്‌ ബോര്‍ഡ്‌ എപ്പോഴും ജീവിതഭിത്തിക്കു നേരെയുള്ള  ഒരു മറയാണെന്ന് സുകുമാരനിതാ ചിരിയോടെ പറയുന്നു.
                                                              



                                                       കടപ്പാട്:ഗള്‍ഫ്‌വോയ്സ് 

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ഓമനപ്പേരുകളും രാസനാമാങ്ങളും

കറിയുപ്പ് ----സോഡിയം ക്ലോറൈഡ്
തുരിശ്    -----കോപ്പര്‍ സള്‍ഫേറ്റ്
വെടിയുപ്പ് ----പൊട്ടാസ്യം നൈട്രേറ്റ്
നീറ്റുകക്ക------കാല്‍സിയം ഓക്സൈഡ്
കുമ്മായം -----കാല്‍സ്യം ഹൈഡ്രോക്സൈഡ്
അലക്കുകാരം -----സോഡിയം കാര്‍ബണേറ്റ്
സ്ലേറ്റ്‌    -----------അലുമിനിയം സിലിക്കേറ്റ്
ചോക്ക്‌ ----------കാര്‍ബോണിക്ക് ആസിഡ്‌
ബ്ലീച്ചിംഗ് പൌഡര്‍-----ഹൈപ്പോ ക്ലോറൈഡ്
സോഡാ വെള്ളം ---------കാല്‍സ്യം ക്ലോറൈഡ്
സ്പിരിറ്റ് ------------കാല്‍സ്യം  കാര്‍ബണേറ്റ്
നവസാരം -----------ഈതൈന്‍ ആള്‍ക്കഹോള്‍
.............
..................
................

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഹതഭാഗ്യവനായ പ്രവാസി


ഞാനെത്ര ഭാഗ്യവാനെന്നോര്‍ത്തു ഞാനന്ന്
പ്രവാസിയാകുവാന്‍ ആദ്യം ഒരുങ്ങവെ.

തിടുക്കമായ്‌ യാത്ര ചൊല്ലീടുവാനന്ന്
ആവേശഭരിതനായ്‌ ഓടീ നടന്നു ഞാന്‍.

ആത്മ ബന്ധങ്ങള്‍ ഒന്നായ്‌ പുകഴ്ത്തി
നീ തന്നെ ഭാഗ്യവാന്‍,നീ തന്നെ ഭാഗ്യവാന്‍.

ദു:ഖം അശ്ലേഷമില്ലാ എനിക്കന്ന്
ഗൃഹാ ദുരത്വം വരിക്കും വരെയന്ന്.
പിന്നെപ്പെഴോ നൊമ്പരം കേറിയെന്‍ മാനസം

തുളുമ്പി നിന്ന് ഞാന്‍ ഏങ്ങിക്കരയാവേ
കെട്ടിപ്പിടിച്ചു കരഞ്ഞു എന്‍ മാതാപിതാക്കള്‍
ചുറ്റിലും നില്‍ക്കുന്നു എന്‍ രക്ത ബന്ധങ്ങളും.

കണ്ണീര്‍ കണങ്ങളാല്‍ അന്ധനായന്ന്
അപ്പോഴും ആശ്വാസം തന്നതും എന്‍ സ്വപ്നം......
സ്വപ്ന ഭൂമിയില്‍ പാദം ചവിട്ടി ഞാന്‍
ആശകള്‍ ഒന്നാകെ കാറ്റില്‍ പറത്തി ഞാന്‍
പിന്നെ നിനച്ചതോ,നാട്ടിലോന്നെത്തീടുവാന്‍
എന്താണൊരു വഴി?ഓര്‍ത്തു വിതുമ്പി ഞാന്‍.
ആശ്വാസവാക്കുകള്‍ കൂട്ടിനായെത്തി
എന്മനം എപ്പോഴോ മെല്ലേ മയങ്ങി
കാലങ്ങളങ്ങനെ പോയ്‌ മറഞ്ഞു

ഇന്നെനിക്കുണ്ടല്ലോ വ്യാധികള്‍ കൂട്ടിനായ്‌
സാഫല്യമില്ലാത്ത സ്വപ്നങ്ങളും കുറേ.
നേട്ടങ്ങളെല്ലാരും പങ്കിട്ടെടുത്തു
രക്തങ്ങളെല്ലാം ഇന്നെന്നെ മറന്നു
ഇന്നെനിക്കുള്ളതോ കുറ്റങ്ങള്‍ മാത്രം
എല്ലാര്‍ക്കും വേണ്ടതോ എന്‍ ധനം മാത്രം.

ദമ്പതിമാരെയെന്‍ മുന്നില്‍ കാണുമ്പോള്‍
ഓര്‍ത്തു ഞാനെന്റെ പ്രിയതമയെ പറ്റി!!
പോന്നുമോനോടവള്‍ കൊഞ്ചി നടക്കുമ്പോള്‍
എന്‍ മനം പൊട്ടിയതാരുമാറിഞ്ഞില്ല .

നശ്വര ജീവിതം ചാന്തുപിടിപ്പിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍ ഞാനറിഞ്ഞില്ല
എന്നെ മാത്രം കിനാകണ്ടിരിക്കുന്ന എന്‍ സഖിയുടെ ദു:ഖങ്ങളൊന്നുമേ.

ഫോണ്‍ വിളിക്കുമ്പോള്‍ എന്നുണ്ണി കൊഞ്ചുന്ന
വാക്കുകള്‍ കേട്ടുഞാന്‍ ഉള്ളില്‍ കരഞ്ഞു പോയ്‌
ആശ്വാസവാക്കുകള്‍ കോരിചൊരിഞ്ഞു ഞാന്‍
എത്തിടാം എത്രയും വേഗമെന്നോതി.

പാവമാം എന്‍സഖിയുടെ സ്വപ്‌നങ്ങള്‍
പൂവണിയിക്കാന്‍ കഴിഞ്ഞില്ല എനിക്കിന്ന്
ജീവിതം പോലും കൊടുക്കാന്‍ കഴിയാത്ത
പ്രവാസിയാം ഞാനല്ലോ ഹതഭാഗ്യവാന്‍
              കടപ്പാട്:റേഡിയോ ഏഷ്യ








2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ദു:ഖ പുത്രി


ഇതിലെ കഥയും,കഥാപാത്രങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ആര്‍ക്കെങ്കിലും വല്ലതും തോന്നിയെങ്കില്‍ അതവരുടെ മനസ്സിന്റെ വിശാലതയുടെ കുറവുമാത്രംഎന്ന് ആദ്യമായി ലാസ്റ്റ് വാണിങ്ങ് തരുന്നു.

പ്രിയപ്പെട്ട സെലീനാ......
ഇന്നെന്‍റെ മോളുടെ മൂന്നാം ജന്മദിനാഘോഷമാണ്.കൂടെ, എന്റെ ആയിഷയുടെ രണ്ടാം ചരമ വാര്‍ഷികവും.
എന്റെമോള്‍ക്ക് കൊടുക്കാന്‍ നിന്റെ കയ്യില്‍ ഒരു വിലപ്പെട്ട സമ്മാനമുണ്ട്.അതുപോലെ എന്റെ "അയ്‌ഷൂനെ"ഓര്‍ത്തു ദു:ഖിക്കാന്‍ ഒരുപാട് അനുഭവങ്ങളും.
ദു:ഖിക്കാന്‍ മനുഷ്യന് നേരമില്ലല്ലോ!??സന്തോഷിക്കാനും.പഴയതെല്ലാം മറക്കുകയും പുതിയതിന്റെ പിന്നാലെ ഓടുകയും ചെയ്യുന്ന നവീനയുഗത്തിലല്ലേ ഇന്ന് മനുഷ്യന്‍??.......
എന്നാലും എന്റെ അയ്‌ഷൂനെ എങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും.എല്ലാതിന്നും സാക്ഷിയായി നീയും ഉണ്ടായിരുന്നതല്ലേ സെലീ....തുടക്കം മുതല്‍ ഒടുക്കം വരെ.ഇത്ര ദുര്‍ഭലമാണോ നീയടക്കമുള്ള സ്ത്രീകളുടെ മനസ്സ്? ഒന്നും താങ്ങാനുള്ള ശക്തി നിങ്ങള്‍ക്കില്ലേ???
ഓര്‍ക്കും തോറും മനസ്സിന് തീ പിടിക്കുയാണ് കുട്ടീ....
ഒന്നും വേണ്ടായിരുന്നെന്നു തോന്നുകയാണിപ്പോള്‍.ഒരു കുടുംബ ജീവിതം ഞാനാശിച്ചതല്ല.പക്ഷേ,അന്ന് ....നീയും ആയിഷയും കൂടി എന്റെ സ്റ്റുഡിയോയിലേക്ക്‌ കയറി വന്ന ആ നിമിഷം തുടങ്ങിയതാണ് എന്നില്‍ അസ്വസ്ഥത,കാത്തിരുന്നതെന്തോ കയ്യില്‍ കിട്ടിയപോലെ.
സെലീ...നിനക്കറിയുമോ,അവളാരായിരുന്നു എന്ന്?നീ അറിയാത്ത ഒരു വലിയ സത്യമുണ്ട് കുട്ടീ..ഞങ്ങളുടെ ജീവിതത്തില്‍!!
നീ കരുതിയിരുന്നത് എന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് ഞങ്ങളുടെ സ്നേഹം തുടങ്ങിയത് എന്നല്ലേ ?അല്ല ,പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌.അവിടം മുതല്‍ക്കാ കഥ തുടങ്ങുന്നത് .
ആദ്യം അവളെന്റെ കളി കൂട്ടുകാരിയായിരുന്നു.ആ സ്നേഹബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയും അവളെന്റെ എല്ലാമെല്ലാമാവുകയും ചെയ്തു.
അങ്ങിനെയിരിക്കെ.....എനിക്കൊരു തെറ്റു പറ്റി.ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല അത്.അതവള്‍ അറിഞ്ഞു .ഒരു പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്കെന്നെ ഉപേക്ഷിക്കേണ്ടി വന്നു.ഞങ്ങള്‍ പിരിഞ്ഞു...
ഞാന്‍ വളര്‍ന്നു വലുതായ നാടിനോടും,നാട്ടുകാരോടും എനിക്ക് വിടപറയേണ്ടി വന്നു.അതിലൊന്നും എനിക്ക് ദു:ഖമുണ്ടായിരുന്നില്ല.പക്ഷേ ,ഞങ്ങള്‍ തമ്മിലുള്ള ആ ബന്ധം മുറിയുമ്പോള്‍...,,
അയ്ഷൂന്റെ വയറ്റില്‍ ഒരു ജീവന്‍ തുടിക്കുന്നുണ്ടായിരുന്നു.അതവളുടെ വീട്ടുകാരറിഞ്ഞില്ല.
അങ്ങിനെ ദിവസങ്ങളും,മാസങ്ങളും, വര്‍ഷങ്ങള്‍ക്കു വഴിമാറികൊടുത്തു.ഞാന്‍ കരുതി അവളൊരു പുതിയ ജീവിതം തുടങ്ങിക്കാണുമെന്ന്.എന്നാല്‍,ഒരു കുഞ്ഞിന്റെ അമ്മയായതിനാല്‍ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറായില്ല,ഒരു കെട്ടു കഴിഞ്ഞവന്‍ പോലും.ആയിടയ്ക്കാണ് അവളുടെ അച്ഛന്റെ അകാലമരണം.അതവളെ വളരെയധികം വേദനിപ്പിച്ചു.പിന്നീടുള്ളത് ഏട്ടന്‍മാരായിരുന്നു.അമ്മ ഈ കാഴ്ച്ചകള്‍കൊന്നും സാക്ഷിയാവാതെ നേരെത്തെ അവളെവിട്ടുപോയിരുന്നു,അവളുടെ പത്താം വയസ്സില്‍.
വര്‍ഷങ്ങള്‍ ഒരുപാട് വീണ്ടും കടന്നുപോയി.സമയം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ..??!!!അച്ഛന്റെ മരണത്തിന് ശേഷം ഏട്ടന്മാരുടെ സ്നേഹം പഴയതുപോലെ അവള്‍ക്കു ലഭിച്ചില്ല.
അങ്ങിനെ പതുക്കെപതുക്കെ അവളാവീട്ടിലെ വേലക്കരിയായി മാറി.മൂകമായോ,പരസ്യമായോ അവള്‍ കരഞ്ഞില്ല.മനസ്സിനെ ഒട്ടും വേദനിപ്പിച്ചില്ല.കാരണം,സ്വന്തം കുഞ്ഞിനെ വളര്‍ത്തണം,പഠിപ്പിക്കണം,ഭക്ഷണവും,പാര്‍പ്പിടവും വേണം.ആ "കുഞ്ഞിന്നു"
വേണ്ടി അവളെല്ലാം സഹിച്ചു,കഴിവിന്റെ പരമാവധി.
സഹിക്കവയ്യാതായപ്പോള്‍ അവളാകുഞ്ഞിനേയും കൊണ്ട് നാട് വിട്ടു.പല സ്ഥലങ്ങളിലും കറങ്ങി.ചെയ്യാത്ത ജോലികളില്ല,കാണാത്ത മനുഷ്യരും.സന്തോഷിക്കുന്ന മനുഷ്യരെ കണ്ടു,അതിലുപരി ദു:ഖിക്കുന്നവരെയും.............
അവസാനം നീയവര്‍ക്ക് നല്ലയൊരു ജോലി വാങ്ങികൊടുത്തു.ആ അമ്മയ്ക്കും മകള്‍ക്കും വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു വരികയായിരുന്നു..ദൈവം എല്ലാവര്‍ക്കും എപ്പോഴും സന്തോഷം നല്‍കില്ലല്ലോ!!!!
ആ നല്ല ജീവിതത്തിന്റെ തൊട്ടു മുന്നില്‍,ദു:ഖം അവളെ സ്വീകരിക്കുവാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.സാവധാനം ഒരു മാറാരോഗത്തിന്നവള്‍ അടിമയായി.
ഇത്രയും കാലംകൊണ്ട് അവളുടെ?മകള്‍ ഒരുപാടു വലുതായിരുന്നു.ഇനി തന്റെ മകളെ ഒരു വിശ്വസ്ഥന്‍റെ കയ്യിലേല്‍പ്പിക്കണം.ആരേല്‍ക്കും??ഒരു പിഴച്ചവളുടെ മകളെ ആര് വിവാഹം കഴിക്കും...??അവിടെയും എന്‍റെ ആയിഷു പരാജയപ്പെട്ടു................
അവസാനം,തന്റെ മകളുടെ അച്ഛനെതേടി,അതായത് എന്നെത്തേടി അവള്‍ സഞ്ചരിച്ചു. അവളുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവളെന്നെ കണ്ടുമുട്ടി,ഒരു പ്രത്യേക സാഹചര്യത്തില്‍.

ഞാനെന്റെ ജീവിതത്തിലേക്ക്‌ അവളെ വീണ്ടും ക്ഷണിച്ചു.അവള്‍ വന്നില്ല.മകളെ എന്‍റെ കയ്യിലേല്‍പിച്ചിട്ട് അവള്‍ അവളുടെതായ ലോകത്തേക്ക് പോയി.



അങ്ങിനെ,ശരീരവും മനസ്സും നഷ്ട്ടപ്പെട്ട ആ ദു:ഖ പുത്രിയുടെ കഥ
ഇവിടെ അവസാനിക്കുന്നു

കടപ്പാട്:എതെഴുതിയവനോടും, എന്‍റെ കെട്ട്യോളോടും കുട്ട്യോളോടും.പിന്നെ കമാല്‍ കാരത്തൂരിന്നും




2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

സ്വയം തൊഴില്‍



കൂട്ടുക്കാരെല്ലാവരരും അടിച്ചുപൊളിച്ചു നടക്കുന്നത് കണ്ടപ്പോള്‍,എങ്ങിനെയെങ്കിലും അല്‍പ്പം പണം സമ്പാദിക്കണം എന്നതായിരുന്നു അവന്റെ ലക്‌ഷ്യം.
പലവഴികളും പരീക്ഷിച്ചു.എല്ലാം പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.
ചായക്കടയിലിരുന്നു പത്രം വായിക്കുന്നതിന്നിടയില്‍ ആ പരസ്യം അവനും കണ്ടു.
"മുതല്‍ മുടക്കില്ലാതെ വീട്ടിലിരുന്നു പണം സമ്പാദിക്കാം.ഇന്ന് തന്നെ താഴെ കാണുന്ന അഡ്രസ്സില്‍ 200രൂപ M O അയക്കുക"
ഒന്നും ചിന്തിച്ചില്ല.വീണു കിട്ടിയ ഭാഗ്യം പരീക്ഷിക്കാന്‍,തൊട്ടടുത്തുള്ള തപാലാപ്പീസില്‍ പോയി അവന്‍ ആ അഡ്രസ്സില്‍ പണം അയച്ചു.
കാത്തിരിപ്പിന്റെ അവസാന നിമിഷത്തില്‍ അവനൊരു എഴുത്ത് കിട്ടി
"ഇതുപോലോത്തൊരു പരസ്യം നിങ്ങളും പത്രത്തില്‍ കൊടുക്കുക,താങ്കളെ പോലോത്ത വിഡ്ഢികളുടെ
M O കാത്തിരിക്കുക.തീര്‍ച്ചയായും ദൈവം നിങ്ങളെ സഹായിക്കും"
ആശംഷകളോടെ,
കോ ഒപ് പറ്റിക്കല്‍ ടീം
ചങ്ങരംകുളം
തൃശൂര്‍
കേരള